Saturday, April 11, 2009

കലത്തില്‍ വായിക്കുമ്പോള്‍



പുരൂരുട്ടാതിയും പുത്രലബ്ധിയും
കലത്തില്‍ വായിക്കുന്ന അമ്മയ്ക്ക്
കാഞ്ഞിരത്തിന്റെ ഇല തന്നെ പഥ്യം ..!

വിറകു കൊള്ളി തേടിപ്പോയ അവരുടെ മകന്‍
ഇനിയും വീടണഞ്ഞില്ല
അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
കൈച്ചങ്ങല കുലുക്കി അവള്‍ പറയും ....!

കുഞ്ഞുടുപ്പും പപ്പാസുമിട്ട്‌
പുഴക്കടവില്‍ ചെന്നിരിക്കാറുണ്ട്ടായിരുന്ന
അവളുടെ മകന്
അക്ഷരങ്ങള്‍ തെളിഞ്ഞത്
കുസൃതിക്കല്ലെറിഞ്ഞു
പുഴയുടെ പച്ച ഞരമ്പുകള്‍
പൊട്ടിച്ചപ്പോഴായിരുന്നു
പക്ഷെ -
പൊട്ടിയ ഞരമ്പിന്റെ ആഴങ്ങളറി‌യാന്‍
അവന്‍ അവനെത്തന്നെ പുഴക്കെറിഞ്ഞു കൊടുത്തു

അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
കാല്‍ച്ചങ്ങല കുലുക്കി അവള്‍ പറയും....

അന്തിക്കള്ളും ഒഴിഞ്ഞ കീശയുമായി
നടവരമ്പില്‍ കാലിടറി വീണ അവളുടെ കണവനെ
എത്ര തേച്ചിട്ടും കഴുകിയിട്ടും പോവാത്ത സര്‍പ്പ മുദ്രയോടെ
മണ്ണിനു വിട്ടുകൊടുത്തു

അതുകൊണ്ട്
കലത്തില്‍ വായിക്കുമ്പോള്‍
കാലത്തെ വായിക്കുന്നുവെന്നു
മലവും മൂത്രവും കട്ട പിടിച്ച
തുടകള്‍ ഇളക്കി
അവള്‍ പറയും .......!!

6 comments:

കഥാവശേഷന്‍ said...

Ft´ Fdnªn« IÃpIÄ s]dp¡nt¸mífªXv? C\nbpw AXmhiyw ht¶¡mw. _lf§sfÃmw Ahkm\nçt¼mgpw Hcn¯ncn {]mWmt\msS Rmëw Pohnçì­mhpw. kXyw Pbn¡s«... kXyw am{Xw..... \·IÄ t\êì....

അസൈനാര്‍ -asainar said...

not radable

ശിവ || Shiva said...

മനോഹരമായ കവിത... ഞാന്‍ താങ്കളെ ആദ്യമായി വായിക്കുന്നത് റൈറ്റേഴ്സ് &രീടെര്ഴ്സ് കൂട്ടായ്മയില്‍ ആണ്..താങ്കളുടെ 'ഒറ്റയില തണലില്‍' .ഏറെ നാളായി..പിന്നീട് താങ്കളെ വായിക്കാന്‍ കഴിഞ്ഞില്ല..എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു രചനാ ശൈലിയാണ് അങ്ങയുടെ. ഹൃദയം നിറഞ്ഞ ആശംസകള്‍..

അസൈനാര്‍ -asainar said...

thanks rajesh

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

my present

നാമൂസ് പെരുവള്ളൂര്‍ said...

കയ്യും കാലും ബന്ധിക്കപ്പെട്ട്‌ അവൾ കലത്തിലും കാലത്തിലും ജീവിതത്തെ ചേർത്ത് വായിപ്പിക്കയാണ്.