Tuesday, August 12, 2008

ഇന്ദ്രിയങ്ങളുടെ രാത്രി



വര - ആമിയ
അശാന്തിയുടെ താളിയോലകളില്‍
കണ്ണ് ഓര്‍മയുടെ അക്ഷരപ്പൂട്ടാണ് .
പുത്ര വാത്സ്യത്തിന്റെ വേനല്‍ കടന്നു വേണം
പൂര്‍ണ്ണകായ പ്രതിമയുടെ മനസ്സറിയാന്‍ .
പശുക്കുട്ടിയും
പരമഹംസരും
ധ്യാനം മുറിഞ്ഞു വിളറുന്നു..


പക്ഷെ
ചരിത്രം അശോകനെ മറക്കില്ല
അശോകന്‍ ചരിത്രത്തെ മറന്നാലും .!
വഴിയില്‍ തോറ്റത്തിനു
നാവരുത്തു പകരം വീട്ടിയത്
പുലയാട്ടിന്‍റെ പന്ത്രന്റ്ടാം മണിക്കൂറില്‍ .
വാരിക്കുഴിയില്‍ അന്ധന്‍റെ
കാല്‍ മാത്രം തെന്നി വീഴുന്നില്ല .
ഒടിഞ്ഞ പാലങ്ങളുടെ അങ്ങേക്കരയില്‍ നിന്നും
വസന്തത്തിന്‍റെ ചിറകുകള്‍
മുള്ളും വേലിയും കടന്നു
കടവും കൈതോടും പിന്നിട്ട്
നിര്‍മമതയുടെ മെത്തയിലേക്ക് എത്തുമെന്ന് പ്രവചിചെത്
എന്റെ സതീര്ത്യ ...
പക്ഷെ -
മുള്ളിന്‍റെ ഹൃദയമാണ് പൂവിന്‍റെ ആയുസ്സെന്നു
അവള്‍ക്ക് അറിയുമോ ...
ജ്ഞാനം തന്ന വിരലും
കോപം തിന്നെര്‍ത്ത പാദവും
ചൂരല്‍ മറുകില്‍ ഉടക്കിയ സന്ധ്യയും
അമ്പ് എറിഞ്ഞതിന്നു
അത്താഴ മറവില്‍
കൃഷ്ണ മണികളുടെ കനവുപകുത്തമ്മ .
കാടും കാട്ടുമുള്ളിന്റെ മുനയും
കുരുതി സ്മൃതി അയവിറയ്ക്കുമ്പോള്‍
അതെ, നേട്ടങ്ങളുടെ താളിയോലകളില്‍
കണ്ണ് ഓര്‍മയുടെ താക്കോല്‍ പൂട്ടാണ്.
ഗന്ധങ്ങളുടെ വാര്‍ഡിലൂടെയാണ്
പന്ത്രണ്ടാം മണിയുടെ ഞരക്കമറ്റത്
മാളോരും മാലാഖയും വെടിഞ്ഞ
ഇടനാഴിയില്‍ വെച്ചാണ്‌
പെങ്ങള്‍ ഋതുമതിയായത്
രക്തത്തിന്റെയും മുലപ്പാലിന്റെയും ചൂരുള്ള
ഈ ഇടനാഴി
ഏത് ലോകത്തെ ബന്ധിപ്പിയ്ക്കുന്ന
കണ്ണിയാണ് ഗൌതമാ ...
ക്രോധത്തിന്റെ കടല്‍മഴ നനഞ്ഞു
കാത്തിരിപ്പിന്റെ വേനലുരുക്കി
പന്ത്രണ്ടാം മണിയുടെ ഞരമ്പിലൂടെ
ചിറകടിച്ചു എത്തുന്ന വിപത്ത് സന്ദെഹങ്ങളിലേയ്ക്ക് ....
നിന്റെ ദാഹങ്ങളുടെ യോജനകളില്‍ നിന്ന്
പടവുകളുടെ എണ്ണമറ്റ തിരിവുകളിലൂടെ
ഒരു ബലിക്കാക്ക
പാഥേയത്തിന്‍റെ നനവുകളിലെയ്ക്ക്
ചിറകു തുഴഞ്ഞെത്തും
അപ്പോള്‍
എനിയ്ക്കും നിനക്കുമിടയില്‍ നിന്ന്
നരകത്തോളം വേരിറങ്ങുന്ന ഗ്രിഹതുരത്വതിന്ടെ
വേലിയേറ്റത്തില്‍ അവന്‍ തലയുയര്‍ത്തും
ഖേദങ്ങളുടെ
പട്ടത്തിന്‍ ചോട്ടില്‍ നിന്നും
ആകാശത്തിന്റെ മിഴിയിലെയ്ക്ക്
അവന്‍ അവന്റെ ചൂണ്ടു വിരല്‍ തൊടുത്തു വിടും
ആഹ്ലാദത്തിനും ആഘാതത്തിനുമിടയ്ക്കു
തിരസ്കൃതന്റെ നിദ്രകളില്‍
സ്വപ്നത്തിന്റെ ഏണിയും പാമ്പും കളിയ്ക്ക്
നീ കൂട്ടിനു ഉണ്ടാവണം .
ഇതാ -
എനിയ്ക്കും നിനയ്ക്കുമിടയില്‍ നിന്നു
ആല്‍ബട്രോസിന്റെ ചിറകുകള്‍ ഘനം വെയ്ക്കുന്നു
സന്ദേഹങ്ങളുടെ ചെവിപ്പാളത്തിലൂടെ
കടന്നു പോയ രാത്രിവണ്ടിയില്‍
കറുപ്പും വെളുപ്പുമായ്‌
പരസ്പ്പരം പിരിഞ്ഞതിനു
മെഴുക് തിരികളുടെ നെഞ്ചിടിപ്പും ഭേദിച്ച്
ഉടലിന്റെ പ്രതപങ്ങളിലെയ്ക്ക്
നീ
നിന്റെ ആവനാഴി തുറയ്ക്കുക
തൊടുത്തു വിടുന്ന ഓരോ അമ്പും
ഓരോ ജന്മത്തിന്റെയും അടയളമാവട്ടെ ..
മൃതിയുടെ മുലപ്പാല്‍ കുടിച്ചു
തളര്‍ന്നു വീഴുന്നതിന്‍ മുന്‍പ്
നീയൊരു കൊടും കാറ്റിന്റെയോ
പെമാരിയുടെയോ രൂപത്തില്‍ വരിക
അതെ ..
നേട്ടങ്ങളുടെയും
കോട്ടങ്ങളുടെയും
താളിയോലകളില്‍
കണ്ണ് ഓര്‍മ്മകളുടെ അക്ഷരപ്പൂട്ടാകുന്നു .!!!

No comments: