Wednesday, August 13, 2008

കൈനോട്ടത്തിന്റെ ഏഴാം പക്കം





വര - ആമിയ


ഇന്നലെയും ഒരു കുട്ടി
മനപ്പുറത്തു കയറി സവാരി ചെയ്യാന്‍ എത്തിയിരുന്നു

പുരാവൃത്തങ്ങളുടെ അന്തിചോപ്പിലെയ്ക്ക്
കൈ പിടിച്ച മുത്തശ്ശിയിപ്പോള്‍ ജീവിച്ചിരിപ്പില്ല

ഒറ്റ വിരലിന്റെ കിനാവും
ഗന്ടീവത്തിന്റെ വേനലും കടന്നവനക്കരെയെത്തണം
തെരുവുകളിലുടഞ്ഞ കണ്ണാടിയില്‍ നിന്നും
പ്രതിബിംബങ്ങള്‍ കോര്‍ത്ത്‌ കെട്ടി
നാവൂരിന് ഒരിശ്ല്‍ ചമയ്ക്കണം
പിതൃദാഹങ്ങളുടെ മണ്ണടരില്‍
കൃഷ്ണ മണികള്‍ പറിച്ചുനട്ട
പെങ്ങള്‍ക്ക്
കളിമണ്ണില്‍ നിന്നും കാഴ്ച വീന്റെടുക്കണം

പൂതിയും പൈദാഹവും
കൂനയിലോളിപ്പിച്ച
ചെട്ടത്തിപ്പശുവിനു
രക്തത്തിന്റെ
വിലാപ നദിയില്‍ നിന്നും
ഒരില വീന്റെടുക്കണം
ദാഹത്തിനും ദമനത്തിനും ഇടയ്ക്ക്
വാവ് ബലിയുടെ കാക്ക
ഇനിയും പറന്നു അണഞ്ഞിട്ടില്ല

നിരാസത്തിന്റെ കോണിപ്പടിയില്‍ നിന്നും
നിരലംബത്തിന്റെ ഉപമയില്‍ കുടുങ്ങിയ
നിലാവിനെ വീന്റെടുക്കണം

നിദ്രയുടെ അടുപ്പില്‍
രക്തത്തിന്റെ നദി പിന്നെയും പതയുന്നു
ജാലവിദ്യ ക്കാരന്‍ എറിഞ്ഞ വടി
തിരസ്ക്കാരത്തിന്റെ സര്‍പ്പ യജ്ഞം
ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല

തൊട്ടിയുടെ ദാഹത്തിനു
ഇന്കുബാറ്റെരിന്റെ അതിശീതയാമം

കുടിലിനു തീ വെച്ചത്
കൈനോട്ടത്തിന്റെ ഏഴാം പക്കം...

കുതിരയുടെ പടയോട്ടത്തിനു
കൂനിപ്പോയവളുടെ കാഴ്ചയില്‍ നിന്നും
മഴവില്ലിന്റെ പിറക്കാത്ത തൂവല്‍

നേതിയുടെ ശിരസ്സില്‍ നിന്നും
കുരിശു വേനലിന്റെ പക്ഷി ചിറകു നീര്‍ത്തുന്നു

നിഷാദനും കിളിയ്ക്കുമിടയില്‍
ഭൂമിയുടെ ഞരമ്പ് പൊട്ടി
സീത പിറയ്ക്കുന്നു

പടിയടച്ചു കൊളുത്തിട്ട്
കഥയിലൊരു -
മണ്ണാങ്കട്ടയും കരിയിലയും
കാശിക്കു പുറപ്പെടുന്നു .....!!!
-

അസൈനാര്‍

No comments: